Sunday, February 4, 2018

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും
പറയാൻ കഴിയാതെപോയ
പറയാതിരിക്കേണ്ടി  വന്ന
പാതിയിൽ മുറിഞ്ഞുപോയ
ഒരു കഴിവുകേടിന്റെ
ഒരു ബന്ധത്തിന്റെ
ദുഖം മറഞ്ഞിരിപ്പുണ്ടാകും ..."

അശോകൻ  അസ്വസ്ഥതയോടെ മഷി പരന്നു പാതി നശിച്ച പഴയ ആ കടലാസിലേക്ക് വീണ്ടും നോക്കി. വേണുവിന്റെ എഴുത്തുകൾ പോലും മാഞ്ഞു തുടങ്ങി. കൊളേജിന്റെ വാതില്ക്കലവസാനമായി കാണുബോൾ അവന്റെ കണ്ണുകളിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു നിസ്സഹായാവസ്ഥയുണ്ടായിരുന്നു. കൈയ്യിലോതുങ്ങാത്ത ഒരു കേട്ട് കടലാസ് എന്റെ കൈയ്യിലേക്ക് തന്നു പടിപ്പു നിർത്തി   യാത്ര പറയുന്പോൾ, പതറാത്ത ശബ്ദത്തിൽ അവൻ പറഞ്ഞു " ഇനി എനിക്കിതിന്റെ ആവശ്യമില്ല..എന്റെ ആത്മാവും ശരിരവും ഞാനിവിടെ പടിയടചു പിണ്ഡം  വക്കുന്നു.."

പിന്നീടവനെ  അവനെ കണ്ടിട്ടില്ല. അവനെഴുതിയ കടലാസ്സുകൾ മുഴുവ്വനും ഭദ്രമായി സുക്ഷിച്ചപ്പോഴും പിന്നീട്  ജീവിത തിരക്കുകളിലെവിടെയോ   അവനെയും അവന്റെ കടലാസുകളെയും ഞാൻ മറന്നു പോയിരുന്നു.  മുന്നിൽ തുറന്നുവച്ച കടലാസുകെട്ടിന്റെ മടക്കുകൾ ഫാനിൻറെ കാറ്റിൽ പതിയെ മേശപ്പുറത്തുനിന്നു ശബ്ദമുണ്ടാക്കി.

പുറത്തു മെയ്‌ മാസ ചൂട് തിളച്ചുമറഞാപ്പോൾ അരികിൽ അവന്റെ കടലാസ്സിൽ അവന്റെ പറയാതെ പോയ വാക്കുകൾ ഒരോതുക്കത്തോടെ അവനെ പോലെ പതുങ്ങി നില്ക്കുന്നതായി തോന്നി.  
പാതി മുറിഞ്ഞും പാതി പറഞ്ഞും

''തിരിച്ചറിയാതെ  പോകുന്ന ആ വയ്ക്കുകളൊരിക്കൽ  നമ്മെ തിരഞ്ഞെത്തുന്പോൾ
ഒരു കുറ്റബോധത്തിന്റെ പാപഭാരം പേറി പിന്നെയും  ജീവിതം ബാക്കിയാകും
ജീവിച്ചാലും ജീവിച്ചാലും തീരാതെ  ...."

വക്കരിച്ചു പാതി മുറിഞ്ഞ മഞ്ഞച്ച കടലാസ് പിന്നെയും തുടര്ന്നുകൊണ്ടേയിരുന്നു. അശോകന്റെ കണ്ണിൽ  ഇരിട്ടു നിറയുകയായിരുന്നു...

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...